Currency

സൗദിയില്‍ ഒന്‍പത് മാസത്തിനിടെ 16.25 ലക്ഷം നിയമലംഘകര്‍ പിടിയില്‍ Close

സ്വന്തം ലേഖകന്‍Tuesday, August 28, 2018 1:15 pm
illegal expats

റിയാദ്: സൗദിയില്‍ ഒന്‍പതു മാസത്തിനിടെ 16.25 ലക്ഷം നിയമലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ 4.12 ലക്ഷം പേരെ ഇതിനോടകം നാടുകടത്തി. കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഈ മാസം 23 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇതില്‍ 12.38 ലക്ഷം പേരും ഇഖാമ നിയമലംഘകരായിരുന്നു. ശേഷിച്ചവരില്‍ കൂടുതലും നുഴഞ്ഞുകയറ്റക്കാരും തൊഴില്‍നിയമം ലംഘിച്ചവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

നിയമലംഘകരില്‍ മൂന്നു ശതമാനം പേരില്‍ ഇന്ത്യക്കാരടക്കമുള്ള മറ്റു രാജ്യക്കാരുണ്ട്. നിയമലംഘകരായി സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കു ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനുള്ള പൊതുമാപ്പ് അവസാനിച്ചതിനുശേഷം കഴിഞ്ഞ നവംബര്‍ മുതലാണ് പരിശോധന കര്‍ശനമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x