അബുദാബി: തലസ്ഥാന എമിറേറ്റില്‍ അനധികൃതമായി സ്വകാര്യ വാഹനങ്ങളില്‍ കള്ള ടാക്സി സര്‍വീസ് നടത്തുന്നതിനിടയില്‍ 659 പേരെ അബുദാബി പൊലീസ് പിടികൂടി. ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി വകുപ്പിന്റെ പരിശോധനക്കിടെയാണ് നിയമ വിരുദ്ധമായി ടാക്സി സര്‍വീസ് നടത്തുന്നവര്‍ പിടിയിലായത്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
വ്യാജ ടാക്സി സര്‍വീസ് തലസ്ഥാന എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത് ഒട്ടേറെ യാത്രക്കാര്‍ക്ക് സാമ്പത്തിക, സുരക്ഷിതത്വ, സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും പൊലീസ് വെളിപ്പെടുത്തി. യുഎഇയില്‍ ടാക്സി സര്‍വീസിന് പ്രത്യേകം അനുവാദം നല്‍കിയ വാഹനത്തില്‍ മാത്രമെ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെ കയറ്റി സഞ്ചരിക്കാവൂ. ഡ്രൈവര്‍മാര്‍ ടാക്സി സര്‍വീസിന് ലൈസന്‍സ് അനുവദിച്ചിട്ടുള്ളവരും ആയിരിക്കണം.
റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചു കള്ള ടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷപോലും ലഭിക്കാത്ത പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അബുദാബി വിമാനത്താവളത്തിലും മുസഫ വ്യവസായ നഗരിയിലും പാര്‍പ്പിട മേഖലയിലുമെല്ലാം കള്ള ടാക്സി സര്‍വീസ് സജീവമാവുന്നത് യാത്രക്കാരുടെ സുരക്ഷക്കു ഭീഷണിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.