ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബായിലെ കേന്ദ്രങ്ങളെല്ലാം ഒക്ടോബര്‍ 26 ന് അടച്ചിടും. ‘സേവന കേന്ദ്രങ്ങളില്ലാത്ത ഒരു ദിനം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടി.
സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസും സ്മാര്‍ട്ട് ചാനല്‍ വഴി മാത്രമാക്കാനാണ് ദുബായ് ധനവകുപ്പ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ദിവസം സ്മാര്‍ട്ട് ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവും സേവനകേന്ദ്രങ്ങള്‍ ശ്രമിക്കുകയെന്ന് ധനവകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ സാലിഹ് ആല്‍ സാലിഹ് പറഞ്ഞു.
പദ്ധതി നടപ്പാക്കുന്ന ദിവസം സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ‘ദുബായ് നൗ’ പോലുള്ള സര്‍ക്കാര്‍ ആപ്പുകളില്‍ കൂടി മാത്രമെ സേവനങ്ങള്‍ ലഭ്യമാകൂ എന്ന് സെന്‍ട്രല്‍ അക്കൗണ്ട്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജമാല്‍ ഹമീദ് ആല്‍ മറിയും അറിയിച്ചു. അതേസമയം ഒക്ടോബര്‍ 26 ന് ശേഷം സേവന കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.