റിയാദ്: സൗദിയില്‍ ആംബുലന്‍സിനെ പിന്തുടരുന്നതും വഴിമുടക്കുന്നതും ട്രാഫിക് നിയമ ലംഘനമായി പരിഗണിച്ച് പിഴ ഈടാക്കുമെന്ന് അധികൃതര്‍. ഇത്തരം നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് ആംബുലന്‍സുകളില്‍ ലൈവ് ക്യാമകള്‍ സ്ഥാപിക്കും. മുമ്പിലും പിന്നിലുമായാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഇവ ട്രാഫിക് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. ആംബുലന്‍സിനെ ചേസ് ചെയ്ത് പിന്തുടരുന്നതും ആംബുലന്‍സിന് കടന്ന പോകാന്‍ കഴിയാത്ത വിധം മാര്‍ഗം തടസം സൃഷ്ടിക്കുന്നതിനുമെതിരായാണ് ട്രാഫിക് വിഭാഗം ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.
അഞ്ച് മുതല്‍ ഏഴ് സെക്കന്റിലധികം ആംബുലന്‍സുകളെ പിന്തുടരുന്നതും മാര്‍ഗം തടസം സൃഷ്ടിക്കുന്നതും നിയമ ലംഘനമായി പരിഗണിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അതികൃതര്‍ വ്യക്തമാക്കി. നിയമ ലംഘനത്തിന്റെ തോതനുസരിച്ച് 900 റിയാല്‍ മുതല്‍ പിഴ ഈടാക്കുമെന്നും അതികൃതര്‍ വ്യകതമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.