സിഡ്നി: ഇന്ത്യക്കാർ കൂടുതലായി ഉപയോഗിച്ചിരുന്ന 457 വിസാ പ്രോഗ്രാം നിർത്തലാക്കിയതിന് പിന്നാലെ, ഓസ്ട്രേലിയ സിസ്റ്റിസൺഷിപ്പ് നിയമ വ്യവസ്ഥകളും കർശനമാക്കുന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രധാന മാറ്റങ്ങൾ ചുവടെ കൊടുക്കുന്നു.
- പൗരത്വത്തിനായി അപേക്ഷ നല്‍കുന്നയാള്‍ക്ക് മൂന്നുതവണ മാത്രമേ പരീക്ഷയ്ക്ക് പങ്കെടുക്കാനാവുകയുള്ളൂ. നിലവിൽ എത്ര തവണ വേണമെങ്കിലും പൗരത്വത്തിനായുള്ള പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
- ഓസ്ട്രേലിയൻ പൗരത്വത്തിന് അപേക്ഷ നൽകണമെങ്കിൽ പ്രസ്തുത വ്യക്തി ഏറ്റവും കുറഞ്ഞത് നാലുവർഷമെങ്കിലും രാജ്യത്ത് സ്ഥിരമായി കഴിയുന്നവർ ആയിരിക്കണം. നിലവിൽ ഇത് ഒരു വർഷമാണ്.
- ഓസ്ട്രേലിയൻ മൂല്യങ്ങൾ അംഗീകരിക്കുന്നവർ ആയിരിക്കണം അപേക്ഷകർ.
- ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അപേക്ഷകന് ഉണ്ടായിരിക്കണം.
- സ്ത്രീത്വത്തെയും കുട്ടികളെയും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലിയും അപേക്ഷകൻ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്.ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ കാര്യങ്ങളിലുള്ള അപേക്ഷകന്റെ ചിന്താഗതി രാജ്യത്തിനെ മൂല്യങ്ങളോട് ചേർന്നു പോകുന്നെങ്കിൽ മാത്രമാണ് ഓസ്ട്രേലിയൻ പൗരത്വത്തിന് പരിഗണിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.