ദുബായ്: 2017 ലെ ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചേർന്നാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ഡോ. പി എ ഇബ്രാഹിം, അബ്ദുൽ മജീദ് (സൗദി അറേബ്യ), ജാനറ്റ് മാത്യൂസ് (സ്വിറ്റ്സർലൻഡ്), അനിൽകുമാർ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂർ), അനന്യ വിനയ് (അമേരിക്ക) പ്രമോദ് മംഗത്തു, പ്രശാന്ത് മംഗത്തു (അബുദാബി) എൻ കെ കുരിയൻ (കോട്ടയം) എന്നിവർക്കാണ് 12 മത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായ ജപ്പാനിലെ നിഹോൻകൈരളിക്കു വേണ്ടി സുരേഷ് ലാലും, ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിക്കു വേണ്ടി ഡിയറക്ടർ ക്രിസ്റ്റോ ജോസെഫും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
തുംബൈ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ തുംബൈ മൊയ്‌ദീൻ, ക്ലിഫ്ടൺ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്, കർണാടക മുൻ എം എൽ എ ഐവാൻ നിഗളി, അവാർഡ് ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്), ഗർഷോം മാനേജിങ് എഡിറ്റർ ജിൻസ് പോൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ജൈജോ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
ലിജു മാത്യു, സനൽ പിള്ള, ഷിജു എബ്രഹാം എന്നിവരടങ്ങിയ സംഘാടക സമിതിയാണ് 12 മത് ഗർഷോം അവാർഡുദാന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.