മനാമ: നാലു ഗവർണറേറ്റുകളെയും ബന്ധിപ്പിച്ച് ഏകീകൃത ആംബുലൻസ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി ബഹ്രൈൻ. ആംബുലന്‍സ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, വൈദ്യചികിത്സ ആവശ്യമുള്ളവർക്ക് അടിയന്തിര സഹായം ലഭ്യമാക്കുക ലക്ഷ്യമിട്ടാണു പദ്ധതി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച നാഷനൽ ആംബുലൻസ് സെന്റർ പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിൻസൽമാൻ അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലായിരിക്കും പദ്ധതിയുടെ പ്രവർത്തനം.
രണ്ട് വർഷം മുമ്പേ ഏകീകൃത ആംബുലന്‍സ് സര്‍വീസിനായുള്ള ശ്രമം അധികൃതർ തുടങ്ങിയിരുന്നതാണ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള അടിയന്തര കോളുകൾ സ്വീകരിച്ച് ആംബുലന്‍സ് സേവനം ഉറപ്പാക്കാൻ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.