ടൊറന്റോ: കാനഡയില്‍ വരും മാസങ്ങളില്‍ ഭവനവിലയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടുകള്‍ പണിപൂര്‍ത്തിയാക്കി താമസയോഗ്യമാകുന്നതോടെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഭവനവിലയില്‍ ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വീടുകള്‍ വിറ്റുപോകാത്ത അവസ്ഥയാണുള്ളത്. അതിനോടൊപ്പം പുതിയത് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ സ്റ്റീഫന്‍ ബ്രൗണ്‍ തയ്യാറാക്കിയ പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ടൊറന്റോയിലെ ഭവന വില്‍പനയില്‍ 15 ശതമാനമാണ് ഇടിവുണ്ടായത്. വാന്‍കൂവറിലിത് 40 ശതമാനമാണ്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വാന്‍കൂവറില്‍ 40,000 പുതിയ വീടുകള്‍ ആളൊഴിഞ്ഞ് കിടക്കുമെന്ന് ബ്രൗണ്‍ പഠനത്തില്‍ പറയുന്നു.
കാര്യങ്ങള്‍ അത്ര ഗുരുതരമല്ലെങ്കിലും ടൊറന്റോയും സമാന അവസ്ഥയിലേക്ക് നീങ്ങുകയാണ്. നിലവില്‍ ഒരു ശതമാനം വീടുകളാണ് ടൊറന്റോയില്‍ വിറ്റുപോകാനുള്ളത്. വാന്‍കൂവറില്‍ ഇത് 7 ശതമാനമാണ്. പ്രതിസന്ധിയ്ക്ക് പരിഹാരമായി ഭവനനിര്‍മ്മാതാക്കള്‍ വിലയില്‍ ഇനിയും കുറവ് വരുത്തുമെന്നാണ് ബ്രൗണിന്റെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.