കുവൈത്ത് സിറ്റി: രാജ്യത്ത് ബാലവേല നിരോധനം കര്‍ശനമാക്കുന്നു. 15 വയസ്സിന് താഴെ പ്രായമുള്ളവരെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്. നിയമം ലംഘനം കണ്ടെത്തിയാല്‍ നിയമം കോഡ് 72ല്‍ പെടുത്തി ഫയലുകള്‍ മരവിപ്പിക്കും. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ സെന്‍ട്രല്‍ ലേബര്‍ പരിശോധന വിഭാഗം മേധാവി മുഹമ്മദ് അല്‍ അന്‍സാരിയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതോടൊപ്പം കുടുംബ വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് കര്‍ശനമായി തടയുന്നതിനാണ് സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകുമെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആശ്രിത വിസയിലുള്ളവരെയാണ് ബാലവേലക്ക് ഉപയോഗിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്.
രാജ്യത്ത് ജനസംഖ്യയില്‍ സ്വദേശികളും വിദേശികളും തമ്മില്‍ നിലനില്‍ക്കുന്ന വലിയ അന്തരവ് ഇല്ലാതാക്കുന്നതിന് കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നടപടികള്‍ ശക്തമാക്കുന്നതോടെ മലയാളികളടക്കമുള്ള വിദേശികളെ ഏറെ പ്രതികൂലമായി ബാധിച്ചേക്കും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.