പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗം വാധിക്കുന്നത്. തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവുമാണ് ഇതിന് കാരണം. ജീവിതശൈലിയില്‍ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്താല്‍ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ വിലയിരുത്തല്‍. ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ജോലിത്തിരക്കുകള്‍ക്കിടയില്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താന്‍ കഴിയാത്തവരും പ്രവാസ ലോകത്ത് കൂടുതലാണ്. ജീവിതശൈലി തന്നെയാണ് പ്രധാന വില്ലന്‍. രോഗം വരാനുള്ള സാധ്യതകള്‍ വകവെക്കാതെയുള്ള ജീവിതക്രമമാണ് പലരെയും പ്രമേഹത്തിന് അടിമകളാക്കുന്നത്. രോഗ ലക്ഷണങ്ങള്‍ അവഗണിക്കുന്നതും ദോഷം ചെയ്യും.
പ്രമേഹം അപകടകാരിയാണ്. പക്ഷെ മനസ് വെച്ചാല്‍ അതിനെ വരുതിയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടൂന്നു. പ്രമേഹ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവിതശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ എന്നാണ് മെഡിക്കല്‍ വിഗഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.