ന്യൂഡല്‍ഹി: ഹജ്ജ് വിമാന യാത്രാനിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ നിരക്കിന് ആനുപാതികമായാണ് വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കുക.
പുതിയ നിരക്ക് പ്രകാരം 18 ശതമാനം മുതല്‍ 45 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ കുറവുവരും. കോഴിക്കോട് നിന്നുള്ള ടിക്കറ്റിന് 2013- 14 കാലയളവിലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടിയിരുന്നിടത്ത് 74431 രൂപയാകും. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍, ഫ്‌ലൈനാസ് തുടങ്ങിയവയുടെ നിരക്കിലാണ് ഇളവ് വരുത്തിയത്.
കഴിഞ്ഞ മാസം ഹജ്ജ് സബ്‌സിഡി കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു. ഇത്തവണ 1.7 ലക്ഷം പേരാണ് ഹജ്ജ് തീര്‍ത്ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.