കൊച്ചി: ഹജ്ജ്, ഉംറ നേരത്തെ നിര്‍വഹിച്ചവര്‍ ഈ വര്‍ഷം മുതല്‍ ഹജ്ജിന് പോകുമ്പോള്‍ വിസ നിരക്കായി 2,000 റിയാല്‍ അധികമായി നല്‍കണം. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജ്, ഉംറ നിര്‍വഹിച്ചവര്‍ ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ 2,000 റിയാല്‍ അധികം നല്‍കണമെന്നായിരുന്നു.
ഒരിക്കല്‍ മാത്രമേ ഹജ്ജ് അല്ലെങ്കില്‍ ഉംറ എന്നിവയ്ക്ക് സൗജന്യമായി വിസ അനുവദിക്കുകയുള്ളൂവെന്നും വീണ്ടും ചെയ്യുകയാണെങ്കില്‍ അധികമായി 2,000 റിയാല്‍ നല്‍കണമെന്നും സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ശേദമുണ്ടെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
കൂടുതലായി പണം നല്‍കേണ്ടവരുടെ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കുമെന്നും ഇതനുസരിച്ച് യാത്രക്ക് മുമ്പായി പണം അടക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. അതേസമയം യാത്ര ചെലവില്‍ വന്ന വര്‍ധനയെ തുടര്‍ന്ന് ഇതിനകംതന്നെ 1360 ഓളം പേര്‍ കേരളത്തില്‍ നിന്നും അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.