കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃതമായി 1,54,000 വിദേശികൾ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ കണ്ടെത്തി നാടുകടത്തുന്നതിന് കടുത്ത നടപടികളെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നു കുടിയേറ്റവിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹാജിരി അറിയിച്ചു.
ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍സബ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യംവിട്ടുപോകുന്നതിനുള്ള പൊതുമാപ്പ് ആനുകൂല്യ കാലാവധി ഫെബ്രുവരു 22-ന് അവസാനിക്കാനിരിക്കെയാണു ഈ കണക്കുകൾ പുറത്തുവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.