വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണമെന്ന നിർദേശത്തിനു പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതിയുടെ അംഗീകാരം.
വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്നായിരിക്കും സമിതി പ്രധാനമായും പരിശോധിക്കുകയെന്നു അധികൃതർ അറിയിച്ചു.
600 ദിനാർ ശമ്പളം, രണ്ടുവർഷമായി കുവൈറ്റിൽ താമസം, ബിരുദം എന്നിവയാണു രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാനുള്ള വ്യവസ്ഥകൾ.
അതേസമയം വിദേശ വിദ്യാർഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ, എൻജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.