മക്ക: മക്കയിലെ ടൂറിസം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. ടൂറിസം, ദേശീയ പൈതൃക വകുപ്പിന് കീഴിലാണ് സ്വദേശിവത്കരണ നടപടികളുടെ തുടക്കം. ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസന്‍സുള്ള 1435 ടൂറിസം സ്ഥാപനങ്ങളും 1303 ഹോട്ടലുകളും 132 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുമാണ് ആകെ മക്കയിലുള്ളത്. ഇവിടെയാണ് നിയമനങ്ങള്‍ നടക്കുക.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി 400ലേറെ സ്വദേശി യുവതി യുവാക്കള്‍ക് പരിശീലനം നല്‍കി. മക്കയില്‍ ടൂര്‍ ഗൈഡ്മാരായി പ്രവര്‍ത്തിക്കുന്നതിന് രണ്ട് സദേശി വനിതകള്‍ക്കും ഇതിനകം ലൈസന്‍സ് നല്‍കി. ടൂര്‍ ഗൈഡുമാരായി പ്രവര്‍ത്തിക്കുന്നതിന് മുതവിഫുമാരുടെ മക്കളെയും പ്രോത്സാഹിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.