മനാമ: ഉച്ചസമയത്ത് പുറംപണി നിരോധിച്ചുകൊണ്ടുള്ള ഗവണ്‍മെന്റിന്റെ നിരോധനം നിലവില്‍ വന്നു. ഉച്ച മുതല്‍ വൈകുന്നേരം നാലുമണിവരെയുള്ള സമയത്താണ് നിയമം ബാധകം. ആഗസ്ത് 31 വരെ ഇത് തുടരും. നിയമം ലംഘിക്കപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തൊഴില്‍ വകുപ്പ് നിയമം 36/2012 ലെ 192-ആം വകുപ്പ് അനുസരിച്ച്, വേനല്‍ക്കാലത്ത് മധ്യാഹ്‌ന സമയത്ത് പൊതുസ്ഥലത്ത് തൊഴില്‍ ചെയ്യിച്ചാല്‍ മൂന്നു മാസം വരെ തടവ് കൂടാതെ, അല്ലെങ്കില്‍ 500 നും 1,000 നും ഇടയ്ക്കുള്ള പിഴയോ ലഭിക്കും. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് പൊതുസ്ഥലങ്ങളിലായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഈ നിരോധനം വേനല്‍ അവധിക്കാലത്ത് പ്രഖ്യാപിക്കപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.