ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോളസദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. അസമിലെ സദിയയില്‍നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. 2056 കോടി ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം.
അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലം ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുമെന്നും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലം സ്ഥിതി ചെയ്യുന്ന മേഖല ഭൂകമ്പസാധ്യതയുള്ളതിനാല്‍ ഇതിനുള്ള മുന്‍കരുതലുകളും നിര്‍മ്മാണത്തിനിടെ കൈക്കൊണ്ടിട്ടുണ്ട്. പാലത്തിന്റെ 182 തൂണുകള്‍ ഭൂകമ്പത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്.
നിലവില്‍ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്രവര്‍ളി കടല്‍പ്പാലത്തിന് 5.57 കി.മീ ആണ് നീളം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.