ജിദ്ദ: പ്രവാസികളുടെ കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്നിനു പണം ഈടാക്കുമെന്ന പ്രചാരണം വ്യാജം. സൗദി സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ക്കു പ്രതിരോധമരുന്നിനു തുല്യ അവകാശമാണെന്നും ഇതു സൗജന്യമായി തന്നെ നല്‍കുമെന്നും സൗദി ആരോഗ്യവകുപ്പു വക്താവ് വ്യക്തമാക്കി.
പ്രവാസികളുടെ നാലു വയസില്‍ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികള്‍ക്കു നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.