ദുബായ്: ദുബായില്‍ സ്‌കൂള്‍ ബസുകളിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആര്‍ടിഎ. 50 സ്‌കൂളുകളിലെ 917 ബസുകളില്‍ നടത്തിയ പരിശോധനകളില്‍ 538 നിയമലംഘനങ്ങള്‍ കണ്ടെത്തി. പാളിച്ചകള്‍ വിലയിരുത്തി പിഴചുമത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍വീസ് നടത്തിപ്പുകാര്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാതിരിക്കുക, വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും രേഖകള്‍ ഇല്ലാതിരിക്കുക, യഥാസമയം അറ്റകുറ്റപ്പണി നടത്താതിരിക്കുക, ബസുകളില്‍ സ്മാര്‍ട് സംവിധാനങ്ങളുടെ അഭാവം എന്നിവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ബസുകളിലെ വനിതാജീവനക്കാര്‍ക്കും രേഖകള്‍ ഉണ്ടാകണമെന്നാണു നിയമം. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴുമെല്ലാം കരുതല്‍ ആവശ്യമാണ്. സ്‌കൂളിലെത്തിയാല്‍ എല്ലാ കുട്ടികളും ബസില്‍ നിന്നറങ്ങിയെന്ന് ഉറപ്പാക്കുകയും വേണം.
സ്‌കൂള്‍ ബസുകള്‍ നിരീക്ഷിക്കാനുള്ള സ്മാര്‍ട് സംവിധാനം വിജയമായതിനാല്‍ എല്ലാ വാഹനങ്ങളിലും ഇതുറപ്പാക്കും. ബസുകളുടെ അകത്തും പുറത്തും നൂതന ക്യാമറകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട് സംവിധാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.