റിയാദ്: സൗദി അറേബ്യ രാജ്യത്തെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നു. ഔദ്യോഗിക ഗസറ്റിലാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. പുതിയ നിയമപ്രകാരം റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ ലൈസന്‍സിന് കര്‍ശന ഉപാധികളുണ്ട്. അപേക്ഷയോടൊപ്പം ഒരു ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടി പൊതുഗതാഗത അതോറിറ്റിയില്‍ കെട്ടിവെക്കണം. എന്തെങ്കിലും കാരണത്താല്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ 90 ദിവസങ്ങള്‍ക്കകം രേഖകള്‍ ശരിയാക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് പരിപൂര്‍ണമായും റദ്ദാക്കും.
സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഓരോ കാറ്റഗറികള്‍ക്കും നിശ്ചിത എണ്ണം കാറുകളും നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിന് കീഴില്‍ പുറത്തിറക്കുന്ന കാറുകള്‍ നേരത്തെ രാജ്യത്ത് റജിസ്ട്രേഷന്‍ ഉള്ളതാവാന്‍ പാടില്ല. കാറുകള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാനും അനുവാദമില്ല. ആറു മണിക്കൂര്‍ കുറഞ്ഞ സമയത്തിന് കാറുകള്‍ വാടകക്ക് നല്‍കരുത്. ലൈസന്‍സ് ഇല്ലാതെയോ റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ചോ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പിടിക്കപ്പെട്ടാല്‍ 5,000 റിയാലാണ് പിഴ. ഉപഭോക്താവിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയോ മറ്റു നിയമലംഘനങ്ങള്‍ നടത്തിയാലോ 2,000 മുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.