റിയാദ്: സൗദിയില്‍ ടെലികോം, ഐടി മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വന്‍കിട കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇതിനായി ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും.
നിതാഖത് പ്രകാരം നടപ്പിലാക്കേണ്ട സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുകയാണ് ചെയ്യുക. ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനും ഈ തസ്തികകളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, അതില്‍ സ്വദേശികളെ നിയമിക്കുന്നതിനും ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ മന്ത്രാലയം നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കോള്‍ സെന്ററുകളും ഔട്ട് സോഴ്സിംഗ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ്സ് മാതൃകകള്‍ നടപ്പിലാക്കി സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ടെലികോം ഐടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമമുണ്ട്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കു പ്രകാരം ടെലികോം, ഐടി മേഘലയിലെ ജീവനക്കാരുടെ എണ്ണം 2,63,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 1,12,000 പേര്‍ സ്വദേശികളാണ്. എന്നാല്‍ വിദേശികളുടെ എണ്ണം 1,51,000 ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.