റിയാദ്: സൗദി വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ തൊഴില്‍ ഗതാഗത മന്ത്രാലയം വിളിച്ചു ചേര്‍ത്തു. സ്വദേശിവത്കരണ പദ്ധതി സംബന്ധിച്ച് വിവിധ കമ്പനികളുമായി യോഗത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം. ആദ്യ ഘട്ടമായി ജിദ്ദ വിമാനത്താവളത്തിലെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഏതൊക്കെ തസ്തികകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും എന്നത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പ്രകാരമാകും തീരുമാനം എടുക്കുക. ജിദ്ദ വിമാനത്താവള സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയവും വിമാനത്താവള മേധാവികളും വിമാന കമ്പനി മാനേജര്‍മാരും യോഗം ചേര്‍ന്നു. സ്വദേശിവത്കരണ പദ്ധതി സംബന്ധിച്ച് വിവിധ കമ്പനികളുമായി യോഗത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.