റിയാദ്: സൗദി പൗരന്മാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി വന്‍ വിജയം. ഇതുവരെ രണ്ടര ലക്ഷം സ്ഥാപനങ്ങള്‍ പദ്ധതി ഉപയോഗപ്പെടുത്തി സ്വദേശികളെ നിയമിച്ചിട്ടുണ്ട്. അതേസമയം പദ്ധതി വിദേശികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. സ്വദേശിവത്കരണത്തില്‍ ചില സ്ഥാപനങ്ങള്‍ പിന്നോക്കം പോകുന്നതായി മന്ത്രാലയം കണ്ടെത്തിതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ പദ്ധതി കൊണ്ടുവന്നത്.
പദ്ധതി വഴി രണ്ടു വര്‍ഷത്തേക്ക് സൗദി ജീവനക്കാരുടെ വേതനത്തില്‍ ഒരു വിഹിതം മാനവശേഷി വികസന നിധി വഹിക്കും. പുരുഷ ജീവനക്കാരുടെ വേതനത്തിന്റെ 15 ശതമാനവും വനിതാ ജീവനക്കാരുടെ വേതനത്തിന്റെ 20 ശതമാനവുമാണ് മാനവശേഷി വികസന നിധി വഹിക്കുക. ഇതുവരെ 2,55,446 സ്ഥാപനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. പദ്ധതി വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശി പൌരന്മാരുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.