ദോഹ: കുട്ടികള്‍ക്കു നേരെയുള്ള ഏതുതരം അതിക്രമങ്ങളെക്കുറിച്ചും പരാതി സ്വീകരിക്കാനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാനും സിദ്ര മെഡിസിന്‍ ഹെല്‍പ് ലൈന്‍ തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ 40034000 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാം. ഇതിനു ശേഷം വിളിക്കുന്നവരെ അടുത്ത പ്രവൃത്തിദിവസം രാവിലെ സിദ്രയുടെ പ്രതിനിധി തിരികെ വിളിച്ചു വിവരങ്ങള്‍ ശേഖരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രമങ്ങള്‍ക്കു പിന്തുണയുമായാണു സിദ്ര ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക. പീഡനങ്ങള്‍ക്കോ മര്‍ദനത്തിനോ ഇരയാകുന്ന കുട്ടികള്‍ക്കു സിദ്രയില്‍ ചികില്‍സയും സാന്ത്വനവും ലഭ്യമാക്കും. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.