ദോഹ: ഖത്തറില്‍ വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ പൊതു ശുചിത്വവുമായി ബന്ധപെട്ടു കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ആരംഭിച്ച കാമ്പയിനില്‍ 4800 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. താമസ പ്രദേശങ്ങളില്‍ അനധികൃതമായി കന്നുകാലികളെ വളര്‍ത്തുകയും വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത നിരവധി പേര്‍ക്കെതിരെയും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കല്‍, നിരത്തുകളില്‍ തുപ്പല്‍, നിര്‍മാണ മേഖലയിലെ മാലിന്യ നിക്ഷേപം. അഴുക്കു ചാലുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ എന്നിവയാണ് അധികൃതര്‍ ഈ കാലയളവില്‍ പിടികൂടിയത്. അതേസമയം വരും ദിവസങ്ങളില്‍ പൊതു ശുചിത്വവുമായി ബന്ധപെട്ടു കൂടുതല്‍ പരിശോധനകള്‍ രാജ്യത്ത് ആരംഭിക്കുമെന്നും നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.