ദുബായ്: ടാക്‌സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവരുടെ തൊഴില്‍ മികവ് ഉറപ്പു വരുത്താന്‍ നഗരത്തിലെ ടാക്‌സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു. ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിക്ക് കീഴിലെ 10,221 ടാക്‌സികളിലെ 6,500 കാബുകളില്‍ ഇത്തരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കി ടാക്‌സികളില്‍ ക്യാമറ സ്ഥാപിക്കുന്ന നടപടി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശക്‌റി പറഞ്ഞു.
ടാക്‌സി ഡ്രൈവര്‍മാരുടെ പെരുമാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉടലെടുത്താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവ് ലഭ്യമാക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു. ദുബായ് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, സന്തോഷമുള്ള ജനത എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്നും ആര്‍ടിഎ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.