ബംഗളൂരു: വിമാനത്താവളങ്ങളിലെ സമയനിഷ്ഠയുടെ കാര്യത്തില്‍ ബംഗളൂരു കെംപഗൗഡ വിമാനത്താവളം മുന്നില്‍. ആഭ്യന്തര സര്‍വീസുകളുടെ സമയനിഷ്ഠയുടെ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) കാര്യത്തില്‍ ബംഗളൂരു ഒന്നാമതാണ്. മറ്റു സര്‍വീസുകളുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളുമായി നേരിയ വ്യത്യാസമേ ഉള്ളൂ. സെപ്റ്റംബര്‍വരെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) കണക്കുപ്രകാരം യാത്രക്കാര്‍ക്ക് മികച്ചസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ബംഗളൂരു മുന്നിലാണ്. എയര്‍ ഇന്ത്യയുടെ ബംഗളൂരു വിമാനത്താവളത്തിലെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒ.ടി.പി.) 90 ശതമാനമാണ്. ജെറ്റ് എയര്‍വെയ്സിന്റെ ബംഗളൂരുവിലെ ഒ.ടി.പി. 83.1 ശതമാനമാണ്. ഗോ എയര്‍ വിമാന സര്‍വീസിന്റെ ഒ.ടി.പി. 82.3 ശതമാനമവും ഇന്‍ഡിഗോ സര്‍വീസിന്റെ ഒ.ടി.പി. 93.5 ശതമാനവുമാണ്.
എന്നാല്‍ സ്പൈസ്ജെറ്റിന് ഏറ്റവും കൂടുതല്‍ ഒ.ടി.പി. ഉള്ളത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 90.4 ശതമാനം. ബംഗളൂരു വിമാനത്താവളത്തില്‍ സെപ്റ്റംബറില്‍ ദിവസേന ശരാശരി 265 വിമാനങ്ങള്‍ എത്തിയപ്പോള്‍ ശരാശരി 69,000 പേരാണ് ദിവസേന വിമാനത്താവളം ഉപയോഗിച്ചത്. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ എല്ലാ സര്‍വീസുകളുടേതുമുള്‍പ്പെടെ ബംഗളൂരു വിമാനത്താവളത്തിലെ ഒ.ടി.പി. 86 ശതമാനമാണ്. അതേസമയം യാത്രക്കാര്‍ക്ക് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബംഗളൂരു വിമാനത്താവളത്തില്‍ ഒരുക്കുന്നതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.