വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകി യുഎസ് കോടതിയുടെ വിധി. എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് യു.എസ്. കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.
എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ ഒബാമ ഭരണകൂടം പസാക്കിയതാണ്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ സ്വദേശിവത്ല്‍ക്കരണ നയത്തിന്റെ ഭാഗമായി സേവ്‌സ് ജോബ്‌സ് യു.എസ്.എ. എന്ന കൂട്ടായ്മയാണ് ഈ നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്.
വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് തങ്ങളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. ആശ്രിത വിസയിലുള്ളവരെ പൂര്‍ണമായും ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.