മനാമ : ബഹ്‌റൈനിൽ യെല്ലോ ബോക്സ് ലംഘനങ്ങൾ കണ്ടു പിടിക്കാനായി ട്രാഫിക് ജംഗ്ഷനുകളിൽ സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. നിയമലംഘകരിൽ നിന്നും 20 മുതൽ 50 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുമെന്നും ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ട്രാഫിക് ലംഘനങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. ട്രാഫിക് ജംഗ്ഷനുകളിലുള്ള സ്മാർട്ട് ക്യാമറയും മറ്റ് നൂതന സംവിധാനങ്ങളും വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനാകും
യെല്ലോ ബോക്സുകൾ ഉള്ള സ്ഥലങ്ങളിൽ റൊഡിൽ തടസ്സമൊന്നും ഇല്ലെങ്കിൽ മാത്രമേ ഡ്രൈവർക്ക് പോകാൻ നിലവിലുള്ള നിയമം അനുസരിച്ച് അനുമതിയുള്ളു. അല്ലെങ്കിൽ ഡ്രൈവർ കാത്തുനിൽക്കണം. ഇതിനായി നിരവധി ബോധവത്കരണ പരിപാടികൾ ഡയറക്റ്ററേറ്റ് നടത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.