ന്യൂയോർക്ക്: ഒദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളിൽ ഏറ്റവും കൂടുതൽ അമേരിക്കയിൽ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപെട്ടതും അമേരിക്കയിലാണ്; 8.3 കോടി പേര്. 33 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. 90,000 ലതികം പേര് മരിച്ച കലിഫോര്‍ണിയയാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സംസ്ഥാനം. വാക്സിനെടുക്കുന്നതിനുള്ള വിമുഖത, വൃദ്ധജനങ്ങളുടെ എണ്ണക്കൂടുതല്‍ തുടങ്ങിയ കാര്യങ്ങളാണു മരണനിരക്ക് വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. 2020 ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ നിന്ന് സിയാറ്റിലിലെത്തിയ യാത്രക്കാരനാണ് അമേരിക്കയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. […]
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് മുതല്‍ വിലക്ക് നിലവില്‍ വരും. എന്നാല്‍ അമേരിക്കന്‍ പൗരന്മാര്ക്കോ അമേരിക്കയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ അടുത്ത ബന്ധുകള്‍ക്കോ വിലക്ക് ബാധകമാകില്ല.
ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിക്കുന്നു. ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നിര്‍ദേശം.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായും വാക്സിനേഷന് നടത്തിയവര്‍ക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്സീന് സ്വീകരിക്കണം
രാജ്യത്ത് എല്ലാവര്ക്കും കോവിഡ് വാക്സീന് ലഭിക്കുന്നതുവരെ മാസ്ക്ക് ധരിക്കണമെന്ന് പ്രസിഡന്റ് ബൈഡന്. അധികാരം ഏറ്റെടുത്ത ജനുവരിയില്‍ തന്നെ ബൈഡന് അമേരിക്കയിലെ എല്ലാവരും അടുത്ത 100 ദിവസം മാസ്ക്ക് ധരിക്കണമെന്ന് അഭ്യര്‍ഥന നടത്തിയിരുന്നു.
കോവിഡ് വ്യാപന നിരക്ക് കുറയുന്നുവെന്നതും വാക്സിനേഷന് വേഗത്തിലാകുന്നതും കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്. പലയിടത്തും പൊതു ഗതാഗതം പോലും സാധാരണ നിലയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനം അപകടനിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരും. അതിനാല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബര്‍ 1 (2020) മുതല്‍ മാര്‍ച്ച് 1 (2021) വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം.
കുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.
ന്യുജേഴ്സി സംസ്ഥാനത്തെ എഡിസന് സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ പോപ്പുലേഷന്‍ ഉള്ള സിറ്റി കൂടിയാണിത്.