സല്ലൂ ഫീ ബുയൂത്തിക്കും, നമസ്കാരം വീടുകളില്‍ നിര്‍വ്വഹിക്കുക എന്നായിരുന്നു കഴിഞ്ഞ എട്ട് മാസമായി ഒമാനിലെ പള്ളികളില്‍ നിന്ന് വിളിച്ച് പറഞ്ഞിരുന്നത്. അതിന് വിരാമമിട്ടു കൊണ്ടാണ് രാജ്യത്തെ വലിയ പള്ളികളെല്ലാം ഇന്നലെ വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.