ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കും അതീവ പ്രാധാന്യമുള്ള ജോലികള്‍ക്കുമായി പുറത്തിറങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ അനുമതി നിര്‍ത്തലാക്കിയതോടെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഈ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്.