Currency

വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകിപ്പിക്കുന്നതിനെതിരെ കർശന നിർദേശവുമായി വ്യോമയാന മന്ത്രാലയം

സ്വന്തം ലേഖകൻMonday, October 2, 2017 10:31 am

ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ പിന്നീട് ക്യൂവിലുള്ള എല്ലാം വിമാനങ്ങളും ടേക്ക് ഓഫ് ചെയ്ത ശേഷം മാത്രമേ സമയംക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കൂ.

ന്യൂഡൽഹി: വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകിപ്പിക്കുന്നതിനെതിരെ കർശന നിർദേശവുമായി വ്യോമയാന മന്ത്രാലയം. ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ പിന്നീട് ക്യൂവിലുള്ള എല്ലാം വിമാനങ്ങളും ടേക്ക് ഓഫ് ചെയ്ത ശേഷം മാത്രമേ സമയംക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കൂ. വിമാനങ്ങളുടെ ടേക്ക് ഓഫ് താമസിക്കുന്നതിനെ തുടര്‍ന്ന് റണ്‍വേയില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കുന്നതിനാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ നിർദേശം.

വിമാനങ്ങള്‍ക്ക് ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക് ഓഫ് ചെയ്യന്നുണ്ടെന്നും അല്ലെങ്കില്‍ അവരെ റണ്‍വേയില്‍ നിന്നും മാറ്റാനുമുള്ള ഉത്തരവാദിത്വം എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ ജീവനക്കാര്‍ക്കുണ്ടെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

പുറപ്പെടുന്നതിന് മുമ്പുള്ള ക്യാബിന്‍ പരിശോധനകളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. തുടര്‍ന്ന് നിര്‍ദേശം ലഭിച്ച ഉടന്‍ ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം സജ്ജമായിരിക്കണം. 20 മിനിറ്റിനുള്ളില്‍ ഒരേ പാര്‍ക്കിംഗ് ബേയിലുള്ള രണ്ട് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ പാടില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x