കാക്കിക്കളറിന് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ നിറങ്ങളോട് കൂടിയതുമായ വസ്ത്രമാണ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് വസ്ത്രത്തിന്റെ നിറംമാറ്റം.
ന്യൂഡല്‍ഹി: രാജ്യത്ത് പൊലീസിന്റെ യൂണിഫോമില്‍ മാറ്റം വരുന്നു. കാക്കിക്കളറിന് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ നിറങ്ങളോട് കൂടിയതുമായ വസ്ത്രമാണ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് വസ്ത്രത്തിന്റെ നിറംമാറ്റം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പൊലീസ് കാക്കി മാറ്റി കാലാവസ്ഥക്കനുയോജ്യമായ വസ്ത്രം കൊണ്ടുവരികയെന്ന ലക്ഷ്യം വൈകാതെ ഫലം കാണുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
അഹ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് പുതിയ പൊലീസ് യൂണിഫോമിന്റെ ഡിസൈനുകള്‍ തയാറാക്കിയത്. ചൂട് കാലത്തും തണുപ്പ് കാലത്തും ധരിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അന്തിമ തീരുമാനം ആഭ്യന്തരമന്ത്രാലയം ജനുവരിയില്‍ എടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാറ്റം സ്വീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും കേന്ദ്രതലത്തിലുള്ള ഒമ്പത് ലക്ഷം അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും പുതിയ യൂണിഫോമിലേക്ക് മാറും. രാജ്യത്തെ പതിനാറ് ലക്ഷം വരുന്ന പൊലീസ് സേനയില്‍ കൊല്കത്തയുള്പ്പെടെ പലയിടങ്ങളിലും നേരത്തേ തന്നെചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കനമേറിയ ബക്കിളോട്കൂടിയ ബെല്‍റ്റും തൊപ്പിയുമൊക്കെ പുതിയ കാലത്തിന് അനുയോജ്യമല്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് മാറ്റം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.