ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലം കഴിഞ്ഞ് മലയാളികള്‍ പലരും ഓഗസ്റ്റ് അവസാനമാണ് തിരിച്ചുപോയത്. ഇതാണ് ഓണസമയത്തെ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയാന്‍ കാരണം. ഓണം- ബക്രീദ് സീസണുകള്‍ ഒരുമിച്ച് വന്ന കഴിഞ്ഞ വര്‍ഷം സാധാരണയേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ തുക നല്‍കിയാണ് പ്രവാസികള്‍ നാട്ടിലേക്കെത്തിയത്. ഇക്കുറി ബക്രീദും നേരത്തെ കഴിഞ്ഞു.