മേയ് അവസാനം വരെയുള്ള കണക്ക് പ്രകാരം 4919 സ്വദേശികള്‍ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതായി ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍ പറഞ്ഞു. ഇതില്‍ 2645 പേര് പുരുഷന്മാരും 2269 പേര് സ്ത്രീകളുമാണ്. അതിനിടെ, രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നതിന്റെ അടുത്ത ഘട്ടം വെള്ളിയാഴ്ച ആരംഭിക്കും.