സ്വകാര്യ സ്കൂളുകളില്‍ അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിപ്പിക്കാന്‍ മലയാളികള്‍ അടക്കം ഒട്ടേറെ വിദേശികളുണ്ട്. ഈ തസ്തികകളിലാണ് സ്വദേശികളെ ആദ്യം നിയമിക്കുക.ആദ്യഘട്ടത്തില്‍ 50 അധ്യാപകരെ നിയമിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ തൊഴില്‍ പരിചയം നേടിയ അധ്യാപകരെയാണു സ്വകാര്യ സ്കൂളുകളില്‍ നിയമിക്കുക. ഇവരുടെ നിലവാരം ഉറപ്പാക്കാന്‍ പരീക്ഷ നടത്തും.