കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമത്തില്‍ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിന്റെ ശിക്ഷയില്‍ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തു ദിവസം വരെ തടവോ അല്ലെങ്കില്‍ 300 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ. ജൂണില്‍ വാഹനാപകടങ്ങളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു.