പുതിയ നിബന്ധനയനുസരിച്ച് രോഗികളുടെ ജീവന് ഭീഷണിയാകുന്ന ചികിത്സാ പിഴവുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. 48 മണിക്കൂറിനകം റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി പിഴവ് സ്ഥിരീകരിച്ച് നടപടിയെടുക്കും. നിസ്സാര പിഴവുകള്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്താല്‍ മതി. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പിഴവു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക.