മറ്റു വിശ്വാസങ്ങളെ അപമാനിക്കുന്നത് മതനിന്ദയായി കണക്കാക്കുമെന്നും അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്നും യു.എ.ഇ അറിയിച്ചു. മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരിലെ വിവേചനങ്ങള്‍ക്കും ഭിന്നതകള്‍ക്കും രാജ്യം തീര്‍ത്തും എതിരാണെന്നും അതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സാമൂഹിക ഉത്തരവാദിത്വ വിഭാഗം വിദഗ്ധ അമീന അല്‍ മസ്റൂഇ വ്യക്തമാക്കി.