അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ആഭ്യന്തരമന്ത്രാലയം. 170 കിലോമീറ്ററിലേറെ വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. വാഹനമോടിച്ചയാള്‍ക്ക് 48 മണിക്കൂര്‍ തടവും അനുഭവിക്കേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയ ജനറല്‍ തൗഹീദ് അല്‍ കന്ദരി അറിയിച്ചു.