പുതുതായി മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരെയാണ് വിലക്കിയത്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തണമെന്നും സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.
മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനു ചൊവ്വാഴ്ച മുതല്‍ പാസ്പോര്ട്ടുകള് സമര്‍പ്പിക്കേണ്ടതില്ല. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിയന്ത്രണം തുടരും. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടണം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണം. മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.
യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ഈ രാജ്യങ്ങളിലെ അയർപോർട്ടുകളിലിറങ്ങി ഇന്ത്യയിലെത്തുന്നവർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്റയിൻ
വൈഫൈ മുഖേന ആയിരിക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഫ്ളൈറ്റ് മോഡില്‍ അല്ലെങ്കില്‍ എയ്റോപ്ലെയ്ന്‍ മോഡില്‍ ഇട്ടിരിക്കുന്ന ഉപകരണങ്ങളില്‍ ഇനി വൈഫൈ ലഭ്യമാകും. ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട് വാച്ച്, ഇ- റീഡര്‍ തുടങ്ങിയവ ഇനി ഇന്റര്‍നെറ്റ് സേവനത്തോട് കൂടി വിമാനത്തില്‍ ഉപയോഗിക്കാം. വിമാനത്തിലെ പൈലറ്റിനായിരിക്കും ഇന്റര്‍നെറ്റ് യാത്രക്കാര്‍ക്ക് അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുക.
നിലവില്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചുമതല ജമ്മു കശ്മീര്‍ പൊലീസിനും സിആര്‍പിഎഫിനുമാണ്. സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കുന്നതോടെ സിആര്‍പിഎഫിന് എയര്‍പോര്‍ട്ടിന് പുറത്ത് മാത്രമായിരിക്കും സുരക്ഷാചുമതല. വിമാനം തട്ടിക്കൊണ്ടുപോകല്‍, ഭീകരാക്രമണം തുടങ്ങിയവ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ എണ്ണൂറോളം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമുള്ള സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുണ്ടാവുക. ഈ മൂന്ന് ദിവസങ്ങളിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാത്രി 1.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.40ന് ദോഹയിലെത്തും.
ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് 2020-ലെ റാങ്ക് പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്പോര്ട്ടുകള് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോര്‍ട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്.
ഔദ്യോഗികസന്ദര്‍ശനത്തിനായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യയിലെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ പ്രതിരോധവകുപ്പുകളുടെ സംയുക്ത ഉന്നതതലയോഗം ചേര്‍ന്നു. ഇതാദ്യമായാണ് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ പ്രതിരോധ കാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്.
ചൈനയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ. ചൈനയില്‍നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തരമായി ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.