ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി നല്‍കുന്നതാണ് ശരിയായതും മാന്യമായതുമായ തുകയെന്ന് കോടതി വ്യക്തമാക്കി. സ്ത്രീക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കും ജീവനാംശം.
ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷം മുന്‍ഭാര്യക്ക് ഭര്‍ത്താവ് ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി നല്‍കണമെന്ന് സുപ്രിംകോടതി വിധി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എംഎം സന്താനഗൌഡര്‍ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചത്.
ജീവനാംശം നല്‍കുന്ന കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച ഹൂഗ്ലി സ്വദേശിയുടെ ഹര്‍ജിയിലാണ് രണ്ടംഗ ബഞ്ച് വിധി പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം സ്ത്രീയുടെ മാന്യമായുള്ള മുന്നോട്ടുള്ള ജീവിതത്തിന് ഈ തുക ജീവനാംശമായി നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി നല്‍കുന്നതാണ് ശരിയായതും മാന്യമായതുമായ തുകയെന്ന് കോടതി വ്യക്തമാക്കി. സ്ത്രീക്ക് മാന്യമായി ജീവിക്കാന്‍ മതിയാകുന്നതായിരിക്കും ജീവനാംശം. ഇരുകക്ഷികളുടെയും വരുമാനം അനുസരിച്ചും കേസിന്റെ യഥാര്‍ഥ അവസ്ഥ പരിഗണിച്ചുമായിരിക്കും തുക നിശ്ചയിക്കുകയെന്നും കോടതി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.