ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള ഹജ്ജ് വിഹിതം 5000 കൂടി വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതോടെ, ഇന്ത്യക്കുള്ള മൊത്തം ഹജ്ജ് ക്വോട്ട 1,75,025 ആയി. കഴിഞ്ഞവര്‍ഷം 35,000 ഇന്ത്യക്കാര്‍ക്കുകൂടി ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ്-ഉംറ മന്ത്രിയും തമ്മില്‍ മക്കയില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ക്വോട്ട വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വരും വര്‍ഷങ്ങളില്‍ കപ്പല്‍മാര്‍ഗം ഇന്ത്യന്‍ തീര്‍ഥാടകരെ എത്തിക്കാനുള്ള ഇന്ത്യന്‍ നിര്‍ദേശത്തിനും സൗദി ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.
ഇത്തവണ 3.55 ലക്ഷം ഹജ്ജ് അപേക്ഷകരാണുള്ളത്. 1300 വനിതകള്‍ ഇത്തവണ മെഹ്‌റം (ബന്ധത്തിലുള്ള ആണ്‍ സഹായി) കൂടാതെ ഹജ്ജ് നിര്‍വഹിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.