
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധന ഇന്ന് നടക്കും. പരിശോധനകള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. പരിശോധന പൂര്‍ത്തിയാക്കി നാളെ മടങ്ങും. ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ അശ്വിന്, സമ്പത്ത് എന്നിവരാണ് പരിശോധനകള്‍ക്കായി കണ്ണൂരിലെത്തിയത്.
പരിശോധനക്കുശേഷം ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നത് വ്യോമയാന മന്ത്രാലയം പരിഗണിക്കും. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പ് നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.