വിമാന യാത്രയ്ക്കിടയിൽ തനിക്ക് നൽകിയ ഭക്ഷണം പഴകിയതായിരുന്നെന്ന് ചൂണ്ടിക്കാണിച്ച് യാത്രക്കാരി മാലതി മധുകര്‍ പഹാഡെ നൽകിയ പരാതിയിന്മേലാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്
ന്യൂഡൽഹി: പഴകിയ ഭക്ഷണം നൽകിയതിന് എയർ ഇന്ത്യ യാത്രക്കാരിയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. വിമാന യാത്രയ്ക്കിടയിൽ തനിക്ക് നൽകിയ ഭക്ഷണം പഴകിയതായിരുന്നെന്ന് ചൂണ്ടിക്കാണിച്ച് യാത്രക്കാരി മാലതി മധുകര്‍ പഹാഡെ നൽകിയ പരാതിയിന്മേലാണ് വിധി.
മഹാരാഷ്ട്ര ഉപഭോക്തൃ കമ്മിഷൻ ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ നൽകിയ അപ്പീൽ മുൻ നിർത്തി ജസ്റ്റിസ് അജിത് ഭാരിഹോക് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ച 15,000 രൂപയുടെ നഷ്ടപരിഹാരം ഒരുലക്ഷം രൂപയായി ഉയര്‍ത്തിയതു സംസ്ഥാന കമ്മിഷനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.