ഓണത്തോട് അനുബന്ധിച്ച് കേരളത്തില്‍ കഴിഞ്ഞ എട്ടുദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റതായി കണക്കുകള്‍.
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് കേരളത്തില്‍ കഴിഞ്ഞ എട്ടുദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.99 ശതമാനം വര്‍ധനവാണ് വില്‍പ്പനയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ ഉത്രാടദിനം വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു.
കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു ഓണത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുടയിലാണ് ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഓണത്തോട് അനുബന്ധിച്ചു 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.