എത്യോപ്യയിൽ 85 ശതമാനവും ചൈനയിൽ 77 ശതമാനവും തൊഴിൽ നഷ്ടത്തിന് വൈകാതെ യന്ത്രവൽക്കരണം കാരണമാകുമെന്ന് വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം കിം പറഞ്ഞു.
ന്യൂഡൽഹി: അമിതമായ തോതിൽ യന്ത്രങ്ങളെ ആശ്രയിക്കുന്നത് മൂലം ഇന്ത്യയിൽ 69 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്കിന്റെ റിപ്പോർട്ട്.
മനുഷ്യന് പകരം യന്ത്രങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതും സാങ്കേതികവിദ്യയാൽ നിയന്ത്രിക്കപ്പെടുന്നതുമായ വ്യവസായ സംസ്കാരം വ്യാപകമായ തോതിൽ തൊഴിലില്ലായ്മയ്ക്ക് വൈകാതെ കാരണമാകുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.
എത്യോപ്യയിൽ 85 ശതമാനവും ചൈനയിൽ 77 ശതമാനവും തൊഴിൽ നഷ്ടത്തിന് വൈകാതെ യന്ത്രവൽക്കരണം കാരണമാകുമെന്ന് വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം കിം പറഞ്ഞു. ഇന്ത്യ ഭാവിയില്‍ നേരിടുന്ന വലിയ പ്രശ്നം കുട്ടികളിലെ വരള്‍ച്ചാ മുരടിപ്പായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.