അഞ്ച് ദിവസം നീണ്ട ഓൺലൈൻ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോൾ ആമസോണിനെ പിന്തള്ളി ഫ്ലിപ്കാർട്ട് ഒന്നാം സ്ഥാനത്ത്.
ന്യൂഡൽഹി: അഞ്ച് ദിവസം നീണ്ട ഓൺലൈൻ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോൾ ആമസോണിനെ പിന്തള്ളി ഫ്ലിപ്കാർട്ട് ഒന്നാം സ്ഥാനത്തെത്തി. 15.5 മില്യണ്‍ സാധനങ്ങൾ ഫ്ളിപ്കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തെന്ന് കമ്പനി അറിയിച്ചു. ഏകദേശം 3000 കോടി രൂപയുടെ വിൽപ്പന നടന്നെന്നാണ് കണക്കുകൂട്ടുന്നത്.
ആമസോണ്‍ 15 മില്യന്‍ ഉല്‍പ്പന്നങ്ങളും ഇക്കാലയളവിൽ വിൽക്കുകയുണ്ടായി.എന്നാൽ ഇതു സംബന്ധിച്ച കൃത്യമായി കണക്കുകൾ ആമസോൺ പുറത്തുവിട്ടിട്ടില്ല. 1550 മുതല്‍ 1650 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ടാവുമെന്നാണു കരുതുന്നത്. അതേസമയം 2200 മുതല്‍ 2300 കോടിവരെ മാത്രമായിരുന്നു വ്യാപാരമെന്നാണ് ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഓഫര്‍ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 410 ശതമാനം വില്‍പ്പന കൂടുതല്‍ ഇപ്രാവശ്യം ഓൺലൈൻ വിപണിയിൽ നടന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സ്നാപ്ഡീല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം വില്‍പ്പന ഉയര്‍ത്തി 800 കോടിയുടെ ആകെ വ്യാപാരം നടത്തിയെന്നാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.