ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷം വിദേശത്ത് പണം ചെലവഴിച്ച സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള മൂന്ന് മാസത്തില്‍ 500 ശതമാനത്തിലേറെ വര്‍ദ്ധനവാണ് ഉണ്ടായത്. 2016 നവംബറില്‍ 26.66 കോടി ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിട്ടത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 581 ശതമാനം വര്‍ദ്ധനവാണ് ഇത്.
മണികണ്‍ട്രോള്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 20.1 കോടി ഡോളറാണ് 2016 ഡിസംബറില്‍ ഇന്ത്യക്കാര്‍ ലോകമെമ്പാടും ചെലവഴിച്ചത്. 2015 ഡിസംബറിനെ അപേക്ഷിച്ച് 517 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2017 ജനുവരിയിലും ഇതേ പ്രവണത തുടര്‍ന്നുവെങ്കിലും 2016 ഫെബ്രുവരിയോടെ കുറവ് വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരികമായ കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല.
നോട്ടുനിരോധനത്തിന് ശേഷമുള്ള ഈ കണക്കുകള്‍ ഗുരുതരമായ ചില ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. നോട്ടുനിരോധനത്തെ മറികടക്കാന്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരില്‍ ചിലര്‍ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ വിദേശത്ത് വിനിയോഗിച്ചതായാണ് നിഗമനം. വിദേശത്ത് ചെലവഴിച്ച തുകയും വരുമാനവും തമ്മില്‍ ചേര്‍ച്ചയാകാത്തവരെ ആദായ നികുതി വിഭാഗം നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്ഡസ് സ്‌കീം വഴി വിദേശത്ത് ഒരു വര്‍ഷം ചെലവഴിക്കാവുന്ന പരമാവധി തുക 250,000 ഡോളറാണ്. ഇതിന് പുറത്തുള്ള ഇടപാടുകള്‍ ആദായ നികുതി വിഭാഗം നിരീക്ഷിച്ചുവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.